അമ്മയുടെ ഗർഭപാത്രം മാറ്റാൻ തീരുമാനിച്ചപ്പോൾ നിങ്ങളുടെ വീട് നഷ്ടപ്പെടാൻ പോകുന്നുവെന്ന് എന്നോടും അനിയനോടും പറഞ്ഞത് അമ്മയാണ്. സർജറിയുടെ തലേന്ന് ഇതേ കാര്യം അപ്പയും പറഞ്ഞു. അമ്മയുടെ ഗർഭപാത്രം അല്ലേ ആദ്യത്തെ വീട് എന്ന പൊയറ്റിക് ആയ കൽപ്പനയോടെ, വളരെ 'പൊയറ്റിക് ആയ ദുഃഖ'ത്തോടെ ഞങ്ങൾ സർജറിക്ക് തയ്യാറായി. ഇപ്പോഴും അമ്മയുടെ ഗർഭപാത്രം എന്നത് എനിക്ക് കഥയോ കവിതയോ എഴുതാനുള്ള 'മെറ്റീരിയൽ' ആവുകയാണ്. യഥാർത്ഥത്തിൽ ഇവിടെ ഗർഭപാത്രം മാറ്റുക എന്നത് ഒരു ചോയിസ് മാത്രം ആയതിനാലും അതൊരു ഗതികേടായി മാറാത്തതിനാലും മാത്രം ലാഘവത്തോടെ അതിൻ്റെ കാല്പനികമായ വാതായനങ്ങൾ മാത്രം തേടി പോവുകയാണ് ഞങ്ങളൊക്കെ ചെയ്തത്. വീട് പോകുന്നുവെന്ന് ഞങ്ങളും, എടുത്തങ്ങ് കളയാൻ പോകുന്നുവെന്ന് അമ്മയും പറഞ്ഞു. അമ്മയുടെ ഗർഭപാത്രമാണ് ആദ്യത്തെ വീട് എങ്കിൽ അവിടെ നിന്നും പുറന്തള്ളപ്പെട്ടവരല്ലേ നമ്മളൊക്കെയും! ഒരിക്കലും തിരിച്ചു പോകാനാകാത്ത വീട്! വീട് നമ്മളെ ഉപേക്ഷിച്ചാൽ അതിൽ പിന്നീട് ഒരിക്കലും പഴയപോലെ ചുരുണ്ടുകൂടാൻ കഴിയാത്ത വിധം നാം രൂപാന്തരപ്പെടുന്നു. അമ്മയുടെ വയറ്റിൽ തലവെച്ച് കിടക്കുമ്പോൾ ആ വീടിൻ്റെ സാമീപ്യം എങ്കിലും കിട്ടാറുണ്ട്. ഇടയ്ക്...
Yesterday I dissolved into the bed. Slightly irritated by the fuss Of morning birds and chorus I woke up when sun was far away. Now there is enough sundust To gobble up, enough for my starving soul. Eight AM sunlight hit me hard. Heart is galloping in every beat. I am there doing my work. But the cover carrying heart and others Is still finding its strength Cursing and complaining about Yesterday's squander of good health Pleading not do it again. Heart knows what it craves for. When the body wakes up from its grave It will do the exact same thing. This perishable thing, body is a complaining old woman. She won't shut up. Heart disowned her many times But heart has no mobility And every will of it is bound by body. With creaking sounds body Was ripped off from the bed, As it carries the weight of the world. Almost everyday I think of Lazarus Not the Lazarus with new spirit But with that old pathetic spirit. Lazarus who woke up when everything fell apart. Lazarus who waited til...
ആദ്യമായി English കവിത മത്സരത്തിൽ എഴുതാൻ പോയത് എനിക്ക് ഓർമ്മയുണ്ട്. ഏത് ക്ലാസിൽ പഠിക്കുമ്പോഴാണ് എന്ന് കൃത്യമായി ഓർമ്മയില്ല; ഇനി ഉണ്ടായാലും ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ക്ഷീണമാണ്. English poem writing competition എന്നല്ലാതെ English versification എന്ന് അവർ മത്സരത്തെ വിളിച്ചപ്പോഴേ ഞാൻ ഓർക്കണമായിരുന്നു. മലയാളം കഥ മത്സരത്തിന് ഉപജില്ലാ മത്സരം കടന്നിട്ടുള്ള ധൈര്യത്തിലാണ് ഞാൻ അവിടേക്ക് പോയത്. ചെന്നപ്പോൾ ഒരു മുറി നിറയെ കുട്ടികളുണ്ട്. മലയാളം മത്സരങ്ങൾക്ക് auditorium നിറയുന്നത് വെച്ച് നോക്കുമ്പോൾ അവിടെ അതൊരു തിരക്ക് അല്ലായിരുന്നു. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്, ഇരുണ്ട മുറിയും ബഹളവും. ടീച്ചർ വന്ന് വിഷയം തന്നു. 'Hatred.' കുറേപ്പേർ എഴുതിത്തുടങ്ങി. കുറച്ചുപേർ ചിന്തിച്ചു കൊണ്ടിരുന്നു. ക്ലാസ്സിൽ നിന്ന് രക്ഷപ്പെടാൻ വന്നവർ ഒരു വശത്തിരുന്ന് സംസാരിക്കുന്നു. ഞാൻ ബോർഡിലെ ആറ് letters നോക്കി ഇരിക്കുകയാണ്. എന്നെ കണ്ടാൽ ഞാൻ ബോർഡിൽ നിന്ന് കവിത വലിച്ചെടുക്കും പോലെയേ തോന്നൂ. പക്ഷേ ഞാൻ തകർന്നിരിക്കുകയായിരുന്നു. അന്നത്തെ എൻ്റെ പ്രായത്തിന് hatred എന്താണ് എന്ന് അറിയേണ്ടതായിരുന്നു. പക്ഷേ എനിക്ക് അതിൻ്റെ അർ...
Comments
Post a Comment